Dailyhunt
Congress CM Discussion: സസ്‌പെന്‍സ് തുടരുന്നു, അണിയറയിലെ കരുനീക്കങ്ങളും, കൂടുതല്‍ MLAമാര്‍ ആരുടെ പക്ഷത്ത്, ആരാകും മുഖ്യമന്ത്രി ?

Congress CM Discussion: സസ്‌പെന്‍സ് തുടരുന്നു, അണിയറയിലെ കരുനീക്കങ്ങളും, കൂടുതല്‍ MLAമാര്‍ ആരുടെ പക്ഷത്ത്, ആരാകും മുഖ്യമന്ത്രി ?

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷിയോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരും. ഇതില്‍, കൂടുതല്‍ എംഎല്‍എമാര്‍ പിന്‍തുണയ്ക്കുന്നയാളുടെ പേര് ഹൈക്കമാന്‍ഡിന് മുന്നിലെത്തും.

മറ്റ് ഘടകങ്ങള്‍ കൂടി പരിഗണിച്ച്‌ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും (Congress CM Discussion).

MLAമാരോട് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഒറ്റക്കൊറ്റയ്ക്ക്‌ അഭിപ്രായം തേടുകയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം, മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസാക്കുകയും ചെയ്യാനുമുള്ള സാധ്യത തള്ളാനാകില്ല.

മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍. ഇരുവരും എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടേക്കും. നിരീക്ഷകര്‍ എംഎല്‍എമാരെ തനിച്ച്‌ കാണണമെന്ന് വിഡി സതീശന്‍ ആവശ്യമുന്നയിച്ചതായി വിവരമുണ്ട്.

മുഖ്യമന്ത്രി പദത്തിനായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഐഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് കോണ്‍ഗ്രസ്സില്‍ മത്സരരംഗത്തുള്ളത് (Congress MLA's).

സ്വീകരണങ്ങള്‍ സംഘടിപ്പിച്ചും ഫ്ളക്സുകള്‍ സ്ഥാപിച്ചും സാമൂഹികമാധ്യമങ്ങളിലുടെ അനുകൂല തരംഗമുണ്ടാക്കിയുമെല്ലാം മൂന്ന് നേതാക്കളുടെ പക്ഷങ്ങളും സജീവമാണ്. കെസി വേണുഗോപാലിന് പിന്‍തുണ ഉറപ്പാക്കാന്‍ കെ സുധാകരനും മാത്യു കുഴല്‍നാടനും എ.പി. അനില്‍കുമാറും രംഗത്തുണ്ട്.

കൂടുതല്‍ എംഎല്‍എമാരും തങ്ങള്‍ക്ക് ഒപ്പമാണെന്നാണ് കെസി വേണുഗോപാല്‍ പക്ഷം അവകാശപ്പെടുന്നത്. വിഡി സതീശനുവേണ്ടി എറണാകുളത്തുനിന്നുള്ള എംഎല്‍എമാരായ ടിജെ വിനോദും ദീപക് ജോയിയും മുഹമ്മദ് ഷിയാസും കളത്തിലുണ്ട് (Kerala Assembly Election Result 2026).

രമേശ് ചെന്നിത്തല സ്വന്തം നിലയ്ക്കുതന്നെ നീക്കങ്ങള്‍ സജീവമാക്കിയിട്ടുമുണ്ട്. അദ്ദേഹം ഡല്‍ഹിയിലുണ്ട്. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ളവരെ അദ്ദേഹം കാണാന്‍ ശ്രമിക്കുന്നുമുണ്ട്.

2021 ല്‍ പ്രതിപക്ഷ നേതാവായി വീണ്ടും രമേശ് ചെന്നിത്തലയെ പിന്‍തുണയ്ക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ സംയുക്തമായി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് ഹൈക്കമാന്‍ഡ് വിഡി സതീശനെ ചുമതലയേല്‍പ്പിച്ചത്.

അതിനാല്‍ എംഎല്‍എമാരുടെ പിന്‍തുണ മാത്രമാകില്ല മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഘടകം. വിജയശില്‍പ്പി എന്ന കാരണം വിഡി സതീശന് അനുകൂലമാണ്. അതേസമയം സീനിയോറിറ്റി പരിഗണിക്കപ്പെട്ടാല്‍ രമേശ് ചെന്നിത്തലയ്ക്ക് നറുക്കുവീണേക്കാം.

കൂടുതല്‍ എംഎല്‍എമാരുടെ പിന്‍തുണയും ഹൈക്കമാന്‍ഡിന്റെ അനുമതിയും ഒരുമിച്ചുവന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകും. ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ ഉള്‍പ്പടെ വലിയസംഘം സ്വീകരണം നല്‍കിയിരുന്നു.



കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ കെ.സി വേണുഗോപാലിനും വന്‍ സ്വീകരണമാണ് ലഭിച്ചത്. പറവൂര്‍ റെയില്‍വേസ്റ്റേഷനില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഗംഭീര സ്വീകരണം ലഭിച്ചിരുന്നു.

Also Read: Indira Guarantees: പൊതുകടം 6 ലക്ഷത്തിലേക്ക്, വിഹിതങ്ങള്‍ വെട്ടി കേന്ദ്രത്തിന്റെ വരിഞ്ഞുമുറുക്കലും, എളുപ്പമല്ല ഇന്ദിരാ ഗ്യാരണ്ടികളുടെ നടപ്പാക്കല്‍

യുഡിഎഫ് 102 സീറ്റുകള്‍ നേടിയപ്പോള്‍ 63 എണ്ണം കോണ്‍ഗ്രസ് പക്ഷത്തുണ്ട്. സ്വതന്ത്രരുള്‍പ്പടെ 46 പേര്‍ ഒപ്പമുണ്ടെന്നാണ് കെ.സി. വേണുഗോപാല്‍ ക്യാമ്പ് പറയുന്നത്.

  • വിഡി സതീശന്‍ എന്ന വിജയശില്‍പ്പി

നിരാശയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും കരുത്തുമേകി നയിച്ച നേതാവാണ് വിഡി സതീശന്‍. പ്രവര്‍ത്തകരെ ഊര്‍ജസ്വലമാക്കി ആത്മവീര്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ നിയമസഭയിലും പുറത്തും സര്‍ക്കാരിനെ കടന്നാക്രമിച്ച്‌ മുന്നണിയെ പോരാട്ടത്തിന് സജ്ജമാക്കുന്നതില്‍ പ്രതിപക്ഷ നേതാവ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഒപ്പം വര്‍ഗീയതയോട് സന്ധിയില്ലെന്ന ശക്തമായ നിലപാടുയര്‍ത്തി പൊതുജനസ്വീകാര്യത ഊട്ടിയുറപ്പിക്കുകയും ചെയ്തു. മണ്ഡലങ്ങളുടെ രാഷ്ട്രീയ സ്വഭാവം പഠിച്ച്‌ കോണ്‍ഗ്രസ് സീറ്റ് എണ്ണം 60ന് മുകളിലെത്തിക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പടെ വിഡി സതീശന്‍ കണിശത പുലര്‍ത്തുകയും ചെയ്തിരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസിന് നിര്‍ണായക നേട്ടങ്ങളുമായി.

  • സീനിയര്‍ രമേശ് ചെന്നിത്തല

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് രമേശ് ചെന്നിത്തല. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു.ഐ, എന്‍.വൈ.സി തുടങ്ങി, പാര്‍ട്ടിയുടെ പോഷക സംഘടനകളെ നയിക്കുകയും ദേശീയ രാഷ്ട്രീയത്തില്‍ വിവിധ പദവികള്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

കെപിസിസി അദ്ധ്യക്ഷ പദവിയിലും ഏറെക്കാലം പ്രവര്‍ത്തിച്ചു. എംഎല്‍എ, എംപി, മന്ത്രി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് കയ്യാളി. വിഡി സതീശന് മുന്‍പേ പ്രതിപക്ഷ നേതാവുമായി.

Also Read: UDF സുനാമിയില്‍ തകര്‍ന്ന് CPM കോട്ടകള്‍, മുഖ്യമന്ത്രിയും വിറച്ചു, നിരയായി വീണ് മന്ത്രിമണ്ഡലങ്ങളും ; UDF-102, LDF-35,NDA-03

സീനിയോറിറ്റിയും ഹൈക്കമാന്‍ഡുമായുള്ള ബന്ധങ്ങളും രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമാണ്. പക്ഷേ അദ്ദേഹത്തിന് കഴിഞ്ഞ തവണ പാര്‍ട്ടിയെ ഭരണത്തില്‍ എത്തിക്കാന്‍ ആയിരുന്നില്ല.


  • സമവായത്തില്‍ കെസി വേണുഗോപാല്‍ ?

എഐസിസിയുടെ സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് കെ സി വേണുഗോപാല്‍. എംഎല്‍എ, എംപി, മന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വിഡി സതീശനേക്കാള്‍ സീനിയോറിറ്റിയുമുണ്ട്.

ഭരണതലത്തിലും പാര്‍ട്ടി തലത്തിലുമുള്ള പ്രവര്‍ത്തനപരിചയം മുതല്‍ക്കൂട്ടാണ്. രാഹുല്‍, പ്രിയങ്ക, സോണിയ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരുടെ വിശ്വസ്തനുമാണ്. അതേസമയം ഇക്കുറി കേരള നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ലെന്നതും പിഎസി ചെയര്‍മാനായി കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തതിനാലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കുറവുമാണ്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Now Malayalam