അടുത്തിടെ ആണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും വ്‌ളോഗറുമായ സിന്ധു കൃഷ്ണയുടെ പിതാവ് അന്തരിച്ചത്. ഇപ്പോഴിതാ അപ്പൂപ്പന്റെ വിയോഗത്തെ കുറിച്ച് ഏറെ വികാരഭരിതമായി സംസാരിച്ചിരിക്കുകയാണ് അഹാന കൃഷ്ണ.
തന്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ച ഓർമ്മകള്‍, കുടുംബബന്ധങ്ങളുടെ ആഴവും നഷ്ടത്തിന്റെ വേദനയും വ്യക്തമാക്കുന്നതാണ്.
"ഒരാള്‍ മരിച്ചുപോയി, പക്ഷേ അവരെ ഓർക്കാൻ ലോകത്ത് ആളുകള്‍ ഉള്ളിടത്തോളം കാലം അവരുടെ ആത്മാവ് ഇവിടെയുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവരോടൊപ്പമുള്ള നല്ല സമയങ്ങള്‍ എപ്പോഴും എന്റെ മനസ്സില്‍ ഉണ്ടാകും. ലിയാൻ മുത്തച്ഛനെ കണ്ടിട്ടുണ്ട്. അവൻ ഓർക്കും. ഫോട്ടോകള്‍ നോക്കുമ്പോള്‍ അവന് ഒരു ചെറിയ ഓർമ്മ ഉണ്ടാകും. ഓമി ഒട്ടും ഓർക്കില്ല. ഗ്രേറ്റ് ഗ്രാൻഡ്ഫാദറിനെ അവന് ഓർക്കാൻ അവർ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോസ് കാണിക്കേണ്ടിവരും. ഇനി വരുന്ന കുട്ടികള്‍ക്ക് മുത്തച്ഛനെ ഓർക്കുന്നതിനും എനിക്ക് അദ്ദേഹത്തെ ഓർക്കുന്നതിനും വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്.
അപ്പൂപ്പന്റെ കുറച്ച് കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം. എല്ലാവർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. അദ്ദേഹം ഇത്ര പെട്ടെന്ന് മരിക്കുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. 2024 ല്‍ ഞങ്ങള്‍ സിംഗപ്പൂരിലേക്ക് പോയിരുന്നു. അന്നേ അദ്ദേഹം കുറച്ച് വീക്കായിരുന്നു. അപ്പൂപ്പനോടൊപ്പം ഇനി അന്താരാഷ്ട്ര യാത്രകള്‍ ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അപ്പൂപ്പൻ എല്ലാം ആസ്വദിക്കുകയായിരുന്നു. പക്ഷേ ഇടയ്ക്കിടെ ക്ഷീണിതനാകുമായിരുന്നു.
Also Read: കൂർഗില്‍ വിജയ് ദേവരക്കൊണ്ട - രശ്മിക വിവാഹ റിസപ്‌ഷൻ; മരുമകന് കോടികളുടെ സർപ്രൈസ് നല്‍കി ഭാര്യാപിതാവ്!
ഓസിയുടെ വിവാഹം വരെ അദ്ദേഹം അല്‍പ്പം ആരോഗ്യവാനായിരുന്നു. അന്ന് അദ്ദേഹം നന്നായി ഡാൻസൊക്കെ ചെയ്തു. ഓരോ സ്റ്റെപ്പും അദ്ദേഹം മനഃപാഠമാക്കിയിരുന്നു. വളരെക്കാലം മുൻപ് തന്നെ അപ്പൂപ്പൻ പ്രമേഹ രോഗിയായിരുന്നു. ഗുളികകള്‍ കഴിക്കുന്നുണ്ടായിരുന്നു. അതിന്റെ ക്ഷീണമൊക്കെ ഉണ്ടായിരുന്നു.
ഇടയ്ക്ക് അദ്ദേഹത്തിന് ഒരു സ്ട്രോക്ക് വന്നിരുന്നു. ആദ്യം അത് മനസ്സിലായില്ല. കാറില്‍ നിന്നിറങ്ങിയാണ് ആശുപത്രിയിലേക്ക് പോയത്. അത് 2024 ലായിരുന്നു. ഇനി ഒരു സ്ട്രോക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ അന്ന് പറഞ്ഞിരുന്നു. അതില്‍ നിന്നൊക്കെ മാറി എല്ലാ പരിപാടികളിലും പങ്കെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
പിന്നെയും ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് അടുത്ത സ്ട്രോക്ക് വന്നത് അറിയുന്നത്. ഇനിയും വരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. സർജറി ചെയ്‌താല്‍ ഒരു മാറ്റമുണ്ടാകുമെന്നും പറഞ്ഞിരുന്നു. മൂന്ന് നാല് മാസത്തിലും അദ്ദേഹത്തിന്റെ ആരോഗ്യം വഷളാകുന്നതായി തോന്നി. ചെരുപ്പിടാനൊക്കെ ബുദ്ധിമുട്ടായിരുന്നു. ഇരുന്നാല്‍ എഴുന്നേല്‍ക്കണം എങ്കില്‍ ആരുടെയെങ്കിലും സഹായം വേണം. പിന്നെ തനിയെ നടക്കുമായിരുന്നു. മുൻപൊക്കെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാലും അപ്പൂപ്പൻ ആരോടും പറയില്ലായിരുന്നു.
അടുത്തിടെ അപ്പൂപ്പൻ അമ്മയെ വിളിച്ച് ചെറിയ ബുദ്ധിമുട്ടുകള്‍ പോലും പറയുമായിരുന്നു. മരിക്കാൻ പേടിയായിരുന്നു. അഞ്ചോ ആറോ വർഷത്തേക്ക് ഇങ്ങനെ തുടരുമെന്ന് ഞങ്ങള്‍ കരുതിയിരുന്നു. പുള്ളിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ടെൻഷൻ ഉള്ളില്‍ ഉണ്ടായിരുന്നു. ഇടയ്ക്കിടെ, അദ്ദേഹം അനങ്ങുന്നില്ലെന്ന് പറഞ്ഞ് കാള്‍ വരുമായിരുന്നു. പെട്ടെന്ന് തന്നെ ആള്‍ റെഡി ആവുകയും ചെയ്യും. ഷുഗർ എന്തോ താഴുന്നതാണ്.
Also Read: 'ഇപ്പോള്‍ ഉർവശിയും ഞാനും മാത്രമേയുള്ളൂ, മറ്റുള്ളവരെല്ലാം പോയി, കല്പന ഞങ്ങളുടെ അഭിമാനമാണ്'; കലാരഞ്ജിനി
ഇത്തവണയും വീണ്ടും വീണുവെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ പെട്ടെന്ന് തന്നെ ശരിയാവും എന്നാണ് ഞാനും അമ്മയും കരുതിയത്. മരിക്കുന്ന ദിവസം സാധാരണ പോലെ ആയിരുന്നു. രാവിലെ ദോശയും ചട്ണിയും കഴിച്ചിരുന്നു. കപ്പ പുഴുങ്ങുന്നുണ്ടായിരുന്നു. അതും കഴിച്ചിരുന്നു. ഉച്ചയ്ക്ക് സിനിമ കണ്ടിരുന്നു. വൈകുന്നേരം ഞാൻ ചിപ്സും ചായയും കഴിച്ചു.
ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞിരുന്നു. ഞാൻ ഹോം നഴ്‌സിനൊപ്പം ആണ് പോയത്. ഞാൻ പോകുകയാണ് എന്ന് അമ്മൂമ്മയോട് അപ്പൂപ്പൻ മൂന്ന് തവണ പറഞ്ഞിരുന്നു. ഇതെന്താണെന്ന് അമ്മൂമ്മയ്ക്ക് മനസ്സിലായില്ല. തലകറക്കം ഉണ്ടെന്നും ശ്വസിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞിരുന്നു. അപ്പോഴേക്കും കട്ടിലില്‍ കിടത്തി. ബാത്ത്റൂമില്‍ പോകണം എന്ന് ആവശ്യപ്പെട്ടിട്ട്, പിന്നെ വയ്യ എന്ന് പറഞ്ഞു. അതായിരുന്നു അവസാന നിമിഷം" അഹാന പറഞ്ഞു.

