സിജെപിക്ക് എതിരെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍. അനുമതി ഇല്ലാതെയാണ് പാർലമെന്റ് മാർച്ച് നടത്തിയത്.
പ്രതിഷേധക്കാർ ആണ് ആദ്യം പൊലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. പൊലീസ് സ്ഥാപിച്ച എല്ലാ ബാരിക്കേഡുകളും പ്രവർത്തകർ മറിച്ചിട്ടു.ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ പ്രതിഷേധക്കാർ ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയതായി അവർ ആരോപിച്ചു.
സമാധാനമായി പ്രതിഷേധിക്കണമെന്ന് പൊലീസ് ആവർത്തിച്ചു പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ പുറത്തുവിട്ടു. ഒടുവില്‍ പ്രതിഷേധക്കാർ അതീവ സുരക്ഷ മേഖലയായ പാർലമെന്റിന്റെ പരിസരത്തെത്തിയപ്പോഴാണ് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചത്.
"എന്റെ അച്ഛൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കാക്കി യൂണിഫോം പൂർണ്ണമായും രക്തത്തില്‍ കുളിച്ചിരുന്നു. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി ഗുരുതരമായി പരിക്കേറ്റിരുന്നു," ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ പറഞ്ഞു. ഡല്‍ഹി പൊലീസ് എസിപിയുടെ ഭാര്യ അവ്നീത് കൗർ, തന്റെ ഭർത്താവ് പരുക്കേറ്റ നിലയില്‍ വീട്ടിലേക്ക് മടങ്ങിയ രാത്രിയെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്നാണെന്ന് വിശേഷിപ്പിച്ചു.
ഒരു പോലീസ് ഉദ്യോഗസ്ഥൻ വെറും യൂണിഫോമിലുള്ള ഒരാളല്ല. ഓരോ ഉദ്യോഗസ്ഥന്റെയും പിന്നില്‍ ഒരു കുടുംബം, ഭാര്യ, കുട്ടികള്‍, പ്രായമായ മാതാപിതാക്കള്‍ എന്നിവരുണ്ട്, അവർ എല്ലാ ദിവസവും സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുന്നതിനായി കാത്തിരിക്കുന്നു,' അവർ പറഞ്ഞു.
വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമായി ആദ്യം അവതരിപ്പിച്ച പ്രതിഷേധത്തിലേക്ക് സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറിയതിനെ തുടർന്നാണ് അക്രമം വർദ്ധിച്ചതെന്ന് പരിക്കേറ്റ ഒരു സബ് ഇൻസ്പെക്ടറുടെ മകള്‍ ആരോപിച്ചു. ഡല്‍ഹിയില്‍ സിജെപി പ്രതിഷേധത്തിനിടെയുണ്ടായ അക്രമാസക്തമായ സംഘർഷത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പത്രസമ്മേളനം.
Story Highlights : delhi police families speak out cjp protest

