Dailyhunt
യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ്

യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ്

24 News 1 week ago

കൊല്ലത്ത് യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

നെയ്യാറ്റിന്‍കര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

ദേവനന്ദന്‍ ഉള്‍പ്പെടെ 4 കെഎസ്‌യു പ്രവര്‍ത്തകരാണ് കാറിലുണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

കാറിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ വെന്റിലേറ്ററിലാണ്. ഗുരുതരമായി പരുക്കേറ്റ ചിന്നുലക്ഷ്മി എന്ന പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. ഇരുവരുടെയും ചികിത്സ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.

സിപിഐഎം അപകടത്തെ പോലും രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. വണ്ടി ഞങ്ങളുടെ തന്നെയാണ്. കെഎസ്യു പ്രവര്‍ത്തകര്‍ പോയ വണ്ടിയാണ്. വണ്ടി നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന ആള് തിരുവനന്തപുരത്തെ സിപിഐഎം നേതാവിന്റെ മകനാണ്. തന്റെ മകന്റെ കൂട്ടുകാരാണ്. അപകടം ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു. ഇപ്പോള്‍ പ്രധാനം അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുക എന്നതാണ്. മകനാണ് വാഹനമോടിച്ചതെന്നും വാഹനത്തില്‍ നിന്ന് പണം പിടികൂടിയെന്നും അടക്കം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. അപകടത്തെ ഉപയോഗപ്പെടുത്തി തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നു. പരുക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളുടെ ഓപ്പറേഷന്‍ കഴിഞ്ഞു. ബന്ധുക്കളെ കുട്ടി തിരിച്ചറിഞ്ഞു. ആശ്വാസകരമായ വാര്‍ത്തകളാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നത് - ബിന്ദു പറഞ്ഞു.

Story Highlights : Two girls injured after being hit by a car returning from a UDF rally in Kollam

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews