Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിന്ധു നദീജല കരാറിന്റെ പേരില്‍ യുദ്ധത്തിനും തയ്യാര്‍; ഭീഷണിയുമായി പാകിസ്ഥാന്‍ പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ

സിന്ധു നദീജല കരാറിന്റെ പേരില്‍ യുദ്ധത്തിനും തയ്യാര്‍; ഭീഷണിയുമായി പാകിസ്ഥാന്‍ പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ

തിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ ഇസ്ലാമാബാദ് അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) നിര്‍ത്തിവച്ചിരിക്കുമെന്ന് ന്യൂഡല്‍ഹി ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് പോരാടാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി തിങ്കളാഴ്ച ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.

പാകിസ്ഥാനില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബിലാവല്‍ ഇന്ത്യ സിന്ധു നദിയിലെ ജലം 'ആയുധമാക്കാന്‍' ശ്രമിക്കുകയാണെന്ന് ആരോപിച്ചു. കൂടാതെ നദിയുടെ മേലുള്ള അവകാശങ്ങളില്‍ പാകിസ്ഥാന്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 'പാകിസ്ഥാന്‍ യുദ്ധത്തിന് തയ്യാറാണ്, സിന്ധു നദിയുടെ അവകാശങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. നദീജലം നമുക്കെതിരെ ആയുധമാക്കാനുള്ള ശ്രമമാണിത്,' അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് സിന്ധു ജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇന്ത്യ ആവര്‍ത്തിച്ച്‌ സ്ഥിരീകരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാന്‍ തുടര്‍ച്ചയായി പിന്തുണ നല്‍കുന്നതിനാല്‍ സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കുന്നു എന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam