കൊച്ചി: പൂർണമായും കടബാദ്ധ്യതകളില്ലാത്ത സ്ഥാപനം എന്ന അപൂർവ്വമായ നാഴികക്കല്ല് പിന്നിട്ട് സ്കൈലൈൻ ബില്‍ഡേഴ്സ്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കുന്നതിനൊപ്പം വളർച്ച കൈവരിക്കാനും സ്കൈലൈൻ ബില്‍ഡേഴ്സിന് സാധിച്ചു. അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലാണ് കമ്പനി മുന്നോട്ട് പോകുന്നത്. മകൻ സഹല്‍ അസീസ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റതോടെ അടുത്ത തലമുറയുടെ നേതൃനിരയും രൂപപ്പെട്ടു. 169 പ്രോജക്റ്റുകള്‍ ആരംഭിക്കുകയും അതില്‍ 154 എണ്ണവും വിജയകരമായി പൂർത്തിയാക്കി കൈമാറുകയും ചെയ്തുവെന്ന് കമ്പനി വ്യക്തമാക്കി. തങ്ങളുടെ 8,800 ഉപഭോക്താക്കളില്‍ ഭൂരിഭാഗവും വിദേശത്ത് താമസിക്കുന്നവരാണെന്ന തിരിച്ചറിവില്‍, ഹോം കെയറിലും വില്‍പ്പനാനന്തര സേവനങ്ങളിലും സ്ഥാപനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പ്രോപ്പർട്ടി ഉടമസ്ഥാവകാശം എന്നത് കേവലമൊരു ഒറ്റത്തവണ ഇടപാട് എന്നതിലുപരി മികച്ച സേവനാനുഭവമാക്കി മാറ്റുകയാണ് സ്കൈലൈൻ. സ്കൈലൈനിന്റെ പാരമ്പര്യം പടുത്തുയർത്തിയിരിക്കുന്നത് വെറും കോണ്‍ക്രീറ്റിലല്ല, മറിച്ച് 36 വർഷത്തെ സാമ്പത്തിക സ്ഥിരതയുടെയും വിശ്വാസ്യതയുടെയും അടിത്തറയിലാണെന്ന് സഹല്‍ അസീസ് ഉറപ്പുവരുത്തുന്നു.

