അരൂർ: കവിയും പുള്ളുവൻ പാട്ട് കലാകാരനുമായ എരമല്ലൂർ ഷണ്മുഖദാസിനെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമായി നാമനിർദ്ദേശം ചെയ്തു.
മലയാള സർവകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കപ്പെട്ടതിന്റെ ഭാഗമായാണ് സർപ്പം പാട്ട് -പുള്ളുവൻ പാട്ട് വിഭാഗത്തിലേക്ക് ഷണ്മുഖദാസിനെ ഉള്‍പ്പെടുത്തിയത്.
പ്രശസ്ത പുള്ളുവൻപാട്ട് കലാകാരൻ അന്തരിച്ച എരമല്ലൂർ രഘുവരന്റെ മകനായ ഷണ്മുഖദാസ് പത്താം വയസുമുതല്‍ പുള്ളുവൻ പാട്ട് രംഗത്ത് സജീവമാണ്. പുള്ളുവൻ പാട്ട് കലാകാരന്മാരുടെ സംസ്ഥാന സംഘടനയുടെ പ്രധാന ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ഷണ്മുഖദാസ് ഏതാനും കാവ്യസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.

