Dailyhunt

ഹണിട്രാപ്പ് : അഭിഭാഷകന്റെ പങ്കിനെക്കുറിച്ച്‌ കൂടുതല്‍ തെളിവുകള്‍

അടിമാലി: അടിമാലി ഹണി ട്രാപ്പ് കേസ്സില്‍ അഭിഭാഷകന്‍ ബെന്നി മാത്യുവിനെ പൊലീസ് ഇന്നലെ അടിമാലി കോടതിയില്‍ ഹാജരാക്കി. അടിമാലിയിലെ ചെരുപ്പ് വ്യാപാരി ,ഇരുമ്ബുപാലം സ്വദേശി, അടിമാലിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്നിവരെ വിവിധ സമയങ്ങളില്‍ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ളവരെ റിമാന്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി അടിമാലി പൊലീസിന് രണ്ട് ദിവസത്തേയ്ക്ക് വിട്ടുകൊടുത്തിരുന്നു. പൊലീസിന്റെ തെളിവെടുപ്പില്‍ അഭിഭാഷകന്‍ ഫോണില്‍ വിളിച്ച്‌ ഭീഷിണിപ്പെടുത്തിയ ശബ്ദ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ അന്വേഷണ നടപടികള്‍ നടത്തുന്നുണ്ടന്ന് പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിനുശേഷം ഇന്നലെ 4 മണിയോടെ അഭിഭാഷകനെ അടിമാലി കോടതിയില്‍ ഹാജരാക്കി .മൂന്നാം പ്രതിയായ ഷൈജനെ കൂടുതല്‍ അന്വേഷത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി.ഐ.അനില്‍ ജോര്‍ജ് അറിയിച്ചു.ഒന്നാം പ്രതി ലതാ ദേവിയുടെ ഒരു മെബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത് മൂന്നാം പ്രതി ഷൈജന്‍ ആയിരുന്നു. ഇയാള്‍ ഫോണില്‍ വിളിച്ച്‌ ആള്‍മാറാട്ടം നടത്തി ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയിരുന്നത്. കൂടുതല്‍ തട്ടിപ്പുകള്‍ ഇതേ തരത്തില്‍ നടത്തിയതായി പൊലീസ് പറയുന്നു. എന്നാല്‍ പലരും മാനഹാനി ഭയന്ന്പരാതി നല്കുവാന്‍ തയ്യാറാകുന്നില്ല. ഇതിനിടയില്‍ ചെരുപ്പ് വ്യാപാരിയെ ഭീഷിണിപ്പെടുത്തി അഭിഭാഷകനുമായി ബന്ധപ്പെട്ട ആളുകള്‍ കേസ് ഒത്തുതീര്‍പ്പിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi