Dailyhunt

കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു തിരഞ്ഞു നോക്കാതെ അധികൃതര്‍

തൃക്കാക്കര : കുടിവെള്ള പൈപ്പ് പൊട്ടി ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡ് നശിക്കുന്നു . വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും ജലവകുപ്പ് അധികൃതര്‍ നിസംഗതയില്‍ .തൃക്കാക്കര അമ്ബലം - മോഡല്‍ എന്‍ജിനിയറിംഗ് കോളേജ് റോഡ് ഒരു കോടിയോളം രൂപ ചിലവിലാണ് മികച്ച നിലവാരത്തില്‍ ടാറിംഗും, കാനയും പൂര്‍ത്തീകരിച്ചത്.തിങ്കളാഴ്ച വെളുപ്പിനാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്.രാവിലെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതു കണ്ട് കൗണ്‍സിലര്‍ ദിനൂപ് ഇടപെട്ട് ജലവകുപ്പിനെ അറിയിച്ചെങ്കിലും രാത്രി വരെ യാതൊരു നടപടിയും ഉണ്ടായില്ല.റോഡിലൂടെ വെള്ള ഒഴുകി റോഡ് തകരാതിരിക്കാന്‍ തൊട്ടു ചേര്‍ന്ന പറമ്ബിലേക്ക് വെള്ളം തിരിച്ചുവിട്ടു.

ട്രാക്ക് പ്രസിഡന്റ് അബ്ബാസ് ജലവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെട്ടിരുന്നു.എന്നിട്ടും പരിഹാരമായില്ല.റോഡ് പണി തുടങ്ങുന്നതിനു മുമ്ബ് പൈപ്പ് പൊട്ടിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ ഭാഗത്തു തന്നെ വീണ്ടും പൈ പൊട്ടുകയായിരുന്നു. ഈ പ്രദേശത്ത് ആഴ്ചയില്‍ രണ്ടു ദിവസമാണ് കുടിവെള്ളം എത്തുന്നത്. കുടിവെള്ളത്തിന് കുടുംബങ്ങള്‍ കഷ്ടപെടുമ്ബോഴാണ് പൈപ്പ് പൊട്ടി വെള്ളം പഴാകുന്നത്. വെള്ളം പാഴാകുന്നതിനൊപ്പം കോടികള്‍ മുടിക്കി നിര്‍മ്മിച്ച റോഡും നശിക്കുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. പൈപ്പ് പൊട്ടിയ ഭാഗം ഒരു മീറ്റര്‍ ചുറ്റളവില്‍ കുഴി രൂപപ്പെട്ടുകഴി‌ഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi