ഡല്‍ഹിയില്‍ നാലു ഫ്ളാറ്റില്‍ വൻ അഗ്നിബാധ... ഒമ്പതു പേർ മരിച്ചതായി സൂചന, നാലു പേർക്ക് പരുക്ക്
സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയില്‍
രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ആത്മീയ യാത്രകളിലൂടെ വാർത്തകളില്‍ നിറയുന്ന തമിഴ് സൂപ്പർ താരം വിജയ്‌യെ കാണാൻ വേളാങ്കണ്ണി പള്ളിയില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആരാധകർ. ശനിയാഴ്ച പുലർച്ചെ 4 മണി മുതല്‍ തന്നെ ആരാധകർ പള്ളി പരിസരത്ത് എത്തിയിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി താരം എത്തിയില്ല. എന്നാല്‍ ആരാധകരുടെ ആവേശം അതിരുവിട്ടതോടെ പള്ളിയിലെ വിശുദ്ധ കുർബാനയും പ്രാർത്ഥനാ ചടങ്ങുകളും തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി.
പുലർച്ചെ 5 മണിയോടെ പള്ളിയുടെ വാതിലുകള്‍ തുറന്നപ്പോള്‍ അകത്തേക്ക് ഇരച്ചുകയറിയ ആരാധകർ ബലിപീഠത്തിന് മുന്നില്‍ നിന്ന് 'ടി.വി.കെ, ടി.വി.കെ' എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. പള്ളിക്കകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശന നിരോധനമുണ്ടായിട്ടും പലരും മൊബൈല്‍ കാമറകള്‍ ഓണ്‍ ചെയ്താണ് ബഹളം വെച്ചത്. ഇതോടെ നിശ്ചയിച്ചിരുന്ന കുർബാന വൈകുകയും വിശ്വാസികള്‍ ബുദ്ധിമുട്ടുകയും ചെയ്തു. ഒടുവില്‍ വൈദികർ ഇടപെട്ട് ആരാധകരെ ശാന്തരാക്കിയ ശേഷമാണ് പ്രാർത്ഥനാ ചടങ്ങുകള്‍ തുടരാനായത്.

