26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍
ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു
അരുണാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാല് പേർ മരിക്കുകയും രണ്ട് സൈനിക ഷെല്‍ട്ടറുകള്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം അരുണാചല്‍ പ്രദേശിലെ ദിബാംഗ് വാലി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തിലും, അപ്പർ സുബാൻസിരി ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലിലുമാണ് വൻ ദുരന്തം സംഭവിച്ചത്. റോഡ് നിർമാണ സൈറ്റിലുണ്ടായ ഉരുള്‍പൊട്ടലിലാണ് നാല് പേർ മരിച്ചത്.
വൻതോതില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് നിരവധി തൊഴിലാളികള്‍ മണ്ണിനടിയില്‍പെട്ടിരിക്കുകയാണ്. സംഭവത്തില്‍ തടു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുല്‍ അലി എന്നിവരാണ് മരിച്ചത്. ബാബുല്‍ അലിയുടെ മൃതദേഹം ഇതിനോടകം കണ്ടെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി ജില്ലാ ദുരന്തനിവാരണ ഓഫീസർ.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. നാച്ചോ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും, ദാപോരിജോയില്‍ നിന്നുള്ള ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടാതെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് എസ്.ഡി.ആർ.എഫ് പ്രത്യേക സംഘത്തെയും സജ്ജമാക്കി.

