Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍

കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർഗ്..പ്രത്യേകതരം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ചിരിക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍

പൂക്കി മുഖ്യന്റെ മോഡിഫിക്കേഷൻ ഐഡിയ പാളി; ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം... വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം

തമിഴ് നടി തൃഷ രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങള്‍ വീണ്ടും സജീവം. മധുരയില്‍ നടിയുടെ ആരാധക സംഘടനയുടെ പേരില്‍ ഉയര്‍ന്ന പോസ്റ്ററുകളാണ് ഇത്തവണ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. പുതുതായി രൂപവത്കരിച്ച 'തൃഷ വെല്‍ഫെയര്‍ അസോസിയേഷന്‍' എന്ന സംഘടനയുടെ പേരിലാണ് നടിയെ പരോക്ഷമായി രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ നഗരത്തിലുടനീളം പ്രത്യക്ഷപ്പെട്ടത്.

അതേസമയം, തൃഷ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടനയെക്കുറിച്ചോ പോസ്റ്ററുകളെക്കുറിച്ചോ തനിക്ക് അറിവില്ലെന്ന് മധുര സൗത്ത് വിജയ് മക്കള്‍ ഇയക്കം പ്രസിഡന്റും ടി.വി.കെ. എം.എല്‍.എയുമായ എസ്.ആര്‍. തങ്കപാണ്ടി പ്രതികരിച്ചു.

'എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേരുകളുള്ള മണ്ണാണ് മധുര' എന്ന പോസ്റ്ററുകളിലെ വാക്കുകളാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. തമിഴ്‌നാട് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച ആദ്യ സംഘടനയാണ് തങ്ങളുടേതെന്നും പോസ്റ്ററുകളില്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ തൃഷയുടെ അറിവോടെയോ സമ്മതത്തോടെയോ ആണോ സംഘടന പ്രവര്‍ത്തിക്കുന്നത് എന്നതില്‍ സ്ഥിരീകരണമില്ല. 53/2026 എന്ന രജിസ്‌ട്രേഷന്‍ നമ്പറോടെയാണ് പോസ്റ്ററുകള്‍. ഭാരവാഹികളുടെ പേരുകളോ സ്ഥാനങ്ങളോ പോസ്റ്ററില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, സംഘടനാ ഭാരവാഹികള്‍ എന്ന് കരുതപ്പെടുന്ന വെള്ളക്കുപ്പായമണിഞ്ഞ ഒന്‍പതു യുവാക്കളുടെ ചിത്രങ്ങള്‍ പോസ്റ്ററുകളിലുണ്ട്.

തൃഷ രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ പലതവണ അഭ്യൂഹമുയര്‍ന്നിരുന്നു. രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജിവെച്ച തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ തൃഷ മത്സരിച്ചേക്കുമെന്നായിരുന്നു ഒരു അഭ്യൂഹം. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ നടിയുടെ സാന്നിധ്യവും പ്രചാരണങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍ തനിക്ക് ടി.വി.കെയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് തൃഷ നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new