ബിഹാറില്‍ വിഷമദ്യം കുടിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. ഒമ്പത് പേർ ചികിത്സയില്‍. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് ബുധനാഴ്ച മുതല്‍ വിഷമദ്യം കുടിച്ചതിനെ തുടർന്ന് മരണങ്ങള്‍ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്.
നിലവില്‍ ചികിത്സയിലുള്ള 9 പേരില്‍ 3 പേരുടെ നില ഗുരുതരമാണ്. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമ ചൗക്കിദാർ ഉള്‍പ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
ഇന്ത്യയുടെ നാവിക ശക്തിക്ക് ഉത്തേജനം നല്‍കി ഐഎൻഎസ് താരഗിരി കമ്മീഷൻ ചെയ്തുസമ്പൂർണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണ് ബിഹാർ. വ്യാജമദ്യ ദുരന്തം നിതീഷ് കുമാർ സർക്കാരിൻ്റെ മദ്യനിരോധന നയത്തിൻ്റെ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. 2016 ല്‍ മദ്യ നിരോധനം ഏർപ്പെടുത്തിയ ശേഷം 1300ലധികം ആളുകളാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇവിടെ വ്യാജമദ്യം കഴിച്ച് മരിച്ചത്.

