ഡല്‍ഹി: കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അസമില്‍ ഭേദപ്പെട്ട പോളിങ് ആണ് റിപ്പോർട്ട് ചെയ്യുന്നത്.
ഉച്ചയ്ക്ക് 3 മണി വരെയുള്ള അപ്ഡേഷനുകള്‍ അനുസരിച്ച് അസമില്‍ 75.91% പോളിങ്ങും, പുതുച്ചേരിയില്‍ 72.40% പോളിങ്ങും രേഖപ്പെടുത്തി. അതേസമയം, 3.45 ഓടെ കേരളത്തിലെ പോളിങ് 62 ശതമാനവും കടന്ന് പുരോഗമിക്കുകയാണ്.
അസമില്‍ 126 മണ്ഡലങ്ങളിലേക്കാണ് നിർണായക പോരാട്ടം നടക്കുന്നത്. ഇവിടെ തുടർച്ചയായ മൂന്നാം സർക്കാർ ലക്ഷ്യമിട്ടാണ് ബിജെപി മത്സരിക്കുന്നതെങ്കില്‍, ഭരണമാറ്റം ഉന്നം വച്ച് കോണ്‍ഗ്രസും കരുക്കള്‍ നീക്കുന്നുണ്ട്.
"മിനിറ്റില്‍ 25 വാക്കുകള്‍ പോലും ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല"; കാണ്‍പൂരില്‍ മൂന്ന് ക്ലർക്കുമാരെ പ്യൂണ്‍ തസ്‌തികയിലേക്ക് തരംതാഴ്ത്തിപുതുച്ചേരിയും ഇന്ന് വിധിയെഴുതുകയാണ്. 30 മണ്ഡലങ്ങളിലായി 9 ലക്ഷത്തിലധികം വോട്ടർമാരാണ് ഇവിടെയുള്ളത്. എഐഎൻആർസി നേതൃത്വം നല്‍കുന്ന എൻഡിഎ സഖ്യവും.. ഇൻഡ്യ സഖ്യവും തമ്മിലാണ് വാശിയേറിയ മത്സരം. അഞ്ച് സീറ്റുകളില്‍ ഇൻഡ്യ സഖ്യ പാർട്ടികള്‍ തമ്മില്‍ നേർക്കു നേർ പോര് നടക്കുന്നുവെന്നതും പുതുച്ചേരിയിലെ തെരഞ്ഞെടുപ്പിൻ്റെ സവിശേഷതയാണ്.
അതേസമയം, വിവിധ സംസ്ഥാനങ്ങളിലായി നാലിടത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പും പുരോഗമിക്കുകയാണ്. കർണാടകയില്‍ ദാവണഗരെ സൗത്ത്, ബാഗല്‍കോട്ട് എന്നിവിടങ്ങളിലും, നാഗാലാൻഡിലെ കോരിദാംഗിലും, ത്രിപുരയിലെ ധർമ്മനഗറിലുമാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ നിയമസഭാ മണ്ഡലങ്ങളില്‍ 3 മണി വരെയുള്ള പോളിങ് ശതമാനം താഴെ പറയുന്ന പ്രകാരമാണ്. ദാവണഗരെ സൗത്ത് (കർണാടക) - 49.66%, ബാഗല്‍കോട്ട് (കർണാടക) - 54.82%, കോരിദാംഗ് (നാഗാലാൻഡ്) - 75.06%, ധർമ്മനഗർ (ത്രിപുര) - 70.09%.

