കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. വോട്ട് ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിത്ത് കോടതിയെ സമീപിച്ചത്.
എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജയിലില്‍ കഴിയുന്ന പ്രതിക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമ കേസിലെ ജാമ്യ ഹർജി നാളെ പരിഗണിക്കും.
വോട്ടർമാരെ സ്വാധീനിക്കാൻ പണവും കിറ്റുകളും സാരിയും വിതരണം ചെയ്യുന്നു; ബിജെപിയുടേത് ഹീനമായ രാഷ്ട്രീയ പ്രചാരണമെന്ന് വി.ഡി. സതീശൻകാരവാനില് വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എറണാകുളം സബ്ജയിലിലാണ് നിലവില്‍ രഞ്ജിത്തുള്ളത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ആരോപണം നിഷേധിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

