വാഷിങ്ടണ്‍: അമേരിക്കയ്ക്ക് ഇറാനിയൻ തുറമുഖങ്ങള്‍ ഉപരോധിക്കുന്നത് തങ്ങള്‍ക്ക് വളരെയധികം ലാഭകരമായൊരു ബിസിനസാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇത് വളരെ ലാഭകരമായൊരു ബിസിനസാണെന്നും ഞങ്ങള്‍ ഒരുതരത്തില്‍ കടല്‍ക്കൊള്ളക്കാരെപ്പോലെയാണെന്നും ട്രംപ് പറഞ്ഞു. ഈ മേഖലയിലെ സംഘർഷങ്ങള്‍ക്കിടയില്‍ ഇറാന്റെ മേല്‍ യുഎസ് ചെലുത്താൻ ലക്ഷ്യമിടുന്ന സാമ്പത്തിക സമ്മർദ്ദത്തെ കുറിച്ചും ട്രംപ് പറഞ്ഞു.
ഒമാൻ ഉള്‍ക്കടല്‍ പോലുള്ള പ്രധാന ജലപാതകളെ കേന്ദ്രീകരിച്ച് പ്രധാനമായും നടപ്പാക്കുന്ന ഉപരോധം, ഇറാന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചു. ഇറാന്റെ പ്രാദേശിക പ്രവർത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്താനുള്ള കഴിവ് കുറയ്ക്കാനും ചർച്ചകളിലേക്ക് നയിക്കാനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥർ വാദിക്കുന്നു.യുഎസും ഇറാനും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്രപരമായ ശ്രമങ്ങള്‍ വിജയം കാണാത്ത സമയത്താണ് ഉപരോധം വരുന്നത്.
ഉപരോധം കാരണം ഇറാന് എണ്ണ വരുമാനത്തില്‍ ഏകദേശം 5 ബില്യണ്‍ ഡോളർ നഷ്ടം സംഭവിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് കണക്കാക്കുന്നു. ഏപ്രില്‍ 13 ന് ആരംഭിച്ച ഈ ഉപരോധം, പാകിസ്‌താനിലെ ഇസ്ലാമാബാദില്‍ നടന്ന സമാധാന ചർച്ചകള്‍ക്ക് ഫലം കാണാൻ കഴിയാത്തതിനാല്‍, സംഘർഷം അവസാനിപ്പിക്കാനുള്ള പ്രധാന ശ്രമമായി സ്ഥാനം പിടിച്ചിരിക്കുന്നു. എണ്ണയോ നിരോധിത വസ്‌തുക്കളോ വഹിക്കുന്നതായി സംശയിക്കുന്ന 40 ഓളം കപ്പലുകള്‍ ഈ ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം വഴിതിരിച്ചുവിട്ടിട്ടുണ്ടെന്ന് പെൻ്റഗണ്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു.
Trump says naval blockade of Iranian ports is profitable business for US
The post ഇറാനിയൻ തുറമുഖങ്ങളിലെ നാവികഉപരോധം യുഎസിന് ലാഭകരമായ ബിസിനസ്സാണെന്ന് ട്രംപ് appeared first on NRI Reporter | Global News Updates.

