Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഇത് ഭാഗ്യരാജ് എഴുതിയതാണോ?'; മരണശേഷം പുറത്തുവന്ന കത്തുകള്‍ വിവാദത്തില്‍

'ഇത് ഭാഗ്യരാജ് എഴുതിയതാണോ?'; മരണശേഷം പുറത്തുവന്ന കത്തുകള്‍ വിവാദത്തില്‍

ഴിഞ്ഞ ജൂണ്‍ 27-നായിരുന്നു സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിലാണ് ഭാഗ്യരാജ് ഒപ്പിട്ട രണ്ട് കത്തുകള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടത്.

ഭാഗ്യരാജിന്റെ സ്വന്തം ലെറ്റർഹെഡിലുള്ളതായിരുന്നു ഈ കത്തുകള്‍. തനിക്ക് പകരമായി ഇനി മുതല്‍ തന്റെ ആരാധകർ മകൻ ശന്തനുവിനെ പിന്തുണയ്ക്കണമെന്നും അവന്റെ വിജയങ്ങള്‍ക്കായി കൂടെ നില്‍ക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു ആദ്യത്തെ കത്ത്.

ഈ ശരീരം കാലഹരണപ്പെടില്ലെന്നും ഒരു ദിവസം ഇത് അഗ്നിയിലോ മണ്ണിലോ പ്രപഞ്ചത്തിലോ ലയിക്കുമെന്നും കത്തില്‍ കുറിച്ചിട്ടുണ്ടായിരുന്നു. തന്റെ അന്ത്യയാത്രയില്‍ പങ്കെടുത്തവർക്ക് നന്ദി പറയുന്ന രീതിയിലുള്ളതായിരുന്നു രണ്ടാമത്തെ കത്ത്. ഇനി മുതല്‍ നല്ല സിനിമകളിലൂടെയും നല്ല തിരക്കഥകളിലൂടെയും ഒരു ആത്മാവായി താൻ ജീവിക്കുമെന്നും അതില്‍ എഴുതിയിരുന്നു.

ഭാഗ്യരാജിന്റെ തനതായ എഴുത്തുശൈലിയിലുള്ളതും വളരെ വൈകാരികവുമായ കത്തുകളായിരുന്നു ഇവയെങ്കിലും, ഇത് പുറത്തുവിട്ട സമയത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കത്തുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തി. പിതാവിന്റെ മരണത്തിന്റെ വൈകാരികതയെ സ്വന്തം കരിയർ ഉയർത്താൻ വേണ്ടി മകൻ ശന്തനു ചൂഷണം ചെയ്യുകയാണെന്നാണ് പ്രധാന വിമർശനം. കത്തില്‍ ഭാഗ്യരാജിന്റെ മകളെക്കുറിച്ച്‌ യാതൊരു പരാമർശവുമില്ലാത്തതും സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഈ കത്തുകള്‍ ഭാഗ്യരാജ് ജീവിച്ചിരുന്നപ്പോള്‍ എഴുതിയതല്ലെന്നും, അദ്ദേഹത്തിന്റെ എഴുത്തുശൈലി അനുകരിച്ചുകൊണ്ട് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിർമ്മിച്ചതാണെന്നും ചില ആരാധകർ ആരോപിക്കുന്നു. "പുതിയ സിനിമകളില്‍ അവസരം ലഭിക്കാൻ പിതാവിന്റെ എ.ഐ രൂപത്തെക്കൊണ്ട് ശുപാർശ ചെയ്യിക്കാത്തത് ഭാഗ്യം; മരിച്ചവരെ ഒന്നു ശാന്തമായി വിശ്രമിക്കാൻ എന്തുകൊണ്ട് ഈ മനുഷ്യർ അനുവദിക്കുന്നില്ല?" എന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ആരാധകർ ചോദിക്കുന്നു.

2008-ല്‍ 'സക്കരക്കട്ടി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശന്തനുവിന്റെ സിനിമാ കരിയർ എപ്പോഴും പിതാവിന്റെ നിഴലിലായിരുന്നു എന്ന വിമർശനം മുൻപേ ഉള്ളതാണ്. ഭാഗ്യരാജിന്റെ ബാനറിലാണ് ശന്തനുവിന്റെ പല ചിത്രങ്ങളും പുറത്തിറങ്ങിയത്. പാർത്ഥിപൻ സംവിധാനം ചെയ്ത 'കോടിട്ട ഇടങ്ങലൈ നിരപ്പുക' (2017) എന്ന ചിത്രം പോലും ഭാഗ്യരാജിനോടുള്ള ആദരസൂചകമായി ചെയ്തതായിരുന്നു.

ഈ പശ്ചാത്തലത്തില്‍, പിതാവിന്റെ മരണത്തിന് തൊട്ടുപിന്നാലെ ഇത്തരം കത്തുകള്‍ പ്രചരിപ്പിച്ചത് ശന്തനുവിന്റെ അവസരവാദപരമായ നിലപാടാണെന്നാണ് തമിഴ് സിനിമാ പ്രേമികളില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ ഈ വിവാദങ്ങളോട് ശന്തനുവോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പൃഥ്വിരാജിനെ പോലെ ചെയ്താല്‍ ബോളിവുഡ് രക്ഷപെടും; സംവിധായകൻ സഞ്ജയ് ഗുപ്ത

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam