തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഖേല്‍ക്കറുടെ ചുമതല അവസാനിച്ചു. അതിനുശേഷം സ്വാഭാവികമായി നടത്തിയ നിയമനമാണ്. പശ്ചിമ ബംഗാളിലേതിനു സമാനമായ നിയമനം അല്ല കേരളത്തില്‍ നടന്നിരിക്കുന്നത്. ഖേല്‍ക്കറെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത് പിണറായി വിജയനാണ്. യുഡിഎഫിനു 102 സീറ്റ് കിട്ടാൻ വേണ്ടി പിണറായി വിജയൻ ഖേല്‍ക്കറെ നിയമിച്ചു എന്നാണോ പറഞ്ഞുവരുന്നതെന്നും സതീശൻ പരിഹാസ രൂപേണ ചോദിച്ചു.
പശ്ചിമ ബംഗാളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന മനോജ് കുമാർ അഗർവാളിനെ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമർശിച്ചിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ബംഗാളിലെ സ്ഥിതിയല്ല കേരളത്തില്‍ എന്നായിരുന്നു സതീശന്റെ മറുപടി. പശ്ചിമ ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഖേല്‍ക്കറിനെതിരെ അത്തരം ആരോപണങ്ങള്‍ ഇല്ലെന്ന് സതീശൻ പറഞ്ഞു.

